Friday, October 26, 2012

പെരുന്നാൾ


 













കടലിനപ്പുറം
വർണ്ണക്കടലാസ് ചുവപ്പിച്ച
പാനീസ് വിളക്കിന്റെ അരണ്ട വെളിച്ചം
നിലാവിലേക്കൂർന്നിറങ്ങി
തക് ബീർ മുഴക്കിയപ്പോളാണ്
നീരുവന്ന കാലുകൾ
നീട്ടിവെച്ച് ഉമ്മ
നിറമുള്ള പെരുന്നാളിലേക്ക്
നോവോടെ വിളിച്ചത്
ഉപ്പയില്ലാത്ത പെരുന്നാളാ
നീയുണ്ടാവില്ലേ മോനേ?


കടലിനിപ്പുറം
വർണ്ണങ്ങൾ വിരിയിക്കുന്ന
കരിമരുന്നിന്റെ പ്രഭയിൽ
നിലാവൊളിച്ചിരുന്ന്
കനവിന്റെ കനൽ കെടുത്തുമ്പോളാണ്
നിറമുള്ള പെരുന്നാളിലേക്ക്
ഞാനുമൂർന്നിറങ്ങിയത്

പെങ്ങളുടെ
നിറമുള്ള മൈലാഞ്ചിച്ചോപ്പിലും
അനിയന്റെ
റിവിന്റെ അക്ഷരക്കൂട്ടിലും
വീടിന്റെ
ചായംപൂശിത്തീരാത്ത ചുവരിലും
എന്നും കാണുന്നത്
എന്റെ പെരുന്നാളാണുമ്മാ..”

…………………………
ഫോട്ടോ: CM Shakeer (http://grameenam.blogspot.com) 

വർത്തമാനം പെരുന്നാൾ സ്പെഷൽ പതിപ്പിൽ