Monday, August 23, 2010

ചര്‍ച്ച

നക്ഷത്രങ്ങള്‍ സ്വാര്‍ഥരാണെന്ന് അയാള്‍.
അല്ലെന്ന് മറ്റെയാള്‍ സമര്‍ഥിച്ചു.
നക്ഷത്രങ്ങളുടെ സ്വാര്‍ഥതയ്ക്ക് പല മുഖങ്ങളുണ്ടെന്ന്
വേറൊരാള്‍.
ചര്‍ച്ച പുരോഗമിച്ചുകൊണ്ടിരുന്നു.

നക്ഷത്രങ്ങള്‍ അവരെ നോക്കി
പുഞ്ചിരിക്കുക മാത്രം ചെയ്തു.
ചര്‍ച്ചയ്ക്കൊടുവില്‍ തീരുമാനമൊന്നുമാകാതെ
അവര്‍ മുകളിലേക്ക് നോക്കിയപ്പോള്‍
അവിടെ
നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നില്ല !!!

Friday, August 6, 2010

പിഞ്ചുകുഞ്ഞിനെ യുവാവ് തലയറുത്തുകൊന്ന് ചോരകുടിച്ചു

കുറച്ചു ദിവസം മുന്പ് വായിച്ച ഒരു വാർത്തയാണ് താഴെ. ഇത്തരം അന്ധവിശ്വാസങ്ങൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു! മൂത്ത ആണ്‍കുഞ്ഞിന്റെ രക്തം കുടിച്ചാല്‍ മന്ത്രശക്തി
വര്‍ധിക്കുമത്രെ!! ഏതു മതമാണ് ഇത് പടിപ്പിക്കുന്നത്? ഭർത്താവ് മരിച്ച ഭാര്യയോട് നാലുമാസക്കാലം ഭർത്താവിന്റെ വീട്ടിൽ ‘ഇദ്ദ’ ആചരിക്കാനാണ് ഇസ്ലാം മതം ആവശ്യപ്പെട്ടിട്ടുള്ളത്. അതിനു പകരം ദർഗ്ഗയിൽ പോയി പ്രാർഥനയിൽ മുഴുകാൻ ഏത് പ്രവാചകനാണ് ഉപദേശിച്ചിട്ടുള്ളത്? ഈ വികലവിശ്വാസങ്ങൾക്കെതിരെ ബോധവൽകരണം നടത്താൻ നമുക്കെന്ത് ചെയ്യാൻ കഴിയും? യഥാർഥത്തിൽ പ്രവാചകന്റെ അധ്യാപനങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതല്ലേ ശരിയായ പ്രവാചക നിന്ദ!. നമ്മുടെ നാട്ടിൽ ഇത്തരം പ്രവാചക നിന്ദകൾ യഥേഷ്ടം നടക്കുന്നു. കൈവെട്ടാൻ ആക്രോശിച്ചവരും വെട്ടിയവരും കൂട്ടുനിൽക്കുന്നവരും ഇത്തരം നിന്ദകൾക്കെതിരെ ഒന്നു പ്രതികരിക്കുന്നു പോലുമില്ല എന്നത് കൂട്ടി വായിക്കേണ്ട വസ്തുതയാണ്.


പിഞ്ചുകുഞ്ഞിനെ യുവാവ് തലയറുത്തുകൊന്ന് ചോരകുടിച്ചു
Saturday, July 24, 2010
ചെന്നൈ: ഒന്നരവയസ്സുള്ള ആണ്‍കുഞ്ഞിനെ തലയറുത്തുകൊന്ന് ചോരകുടിച്ച് തല ഒരിടത്തും
ഉടല്‍ മറ്റൊരിടത്തും കുഴിച്ചുമൂടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ
കായല്‍പട്ടണം സ്വദേശി അബ്ദുല്‍ഗഫൂറാണ് (30) പിടിയിലായത്. ദോഷം നീങ്ങാനാണ്
നരബലി നടത്തിയതെന്നും മൂത്ത ആണ്‍കുഞ്ഞിന്റെ ചോര കുടിച്ചാല്‍ ശക്തി വര്‍ധിക്കുമെന്നും
ഇയാള്‍ പൊലീസിനോട് പറഞ്ഞു. മധുരക്കടുത്ത സൗത്ത് ആലംകുളം സ്വദേശിനി
ഷെറിന്‍ ഫാത്തിമയുടെ മകന്‍ ഖാദര്‍ യൂസഫാണ് (ഒന്നര) ദാരുണമായി കൊല്ലപ്പെട്ടത്. ഷെറിന്‍ ഫാത്തിമയുടെ ഭര്‍ത്താവ് ഒന്നരമാസം മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതിന്റെ
മനോവിഷമത്തില്‍ കുഞ്ഞിനെയും കൊണ്ട് മധുര ഗോറിപാളയത്തെ ഒരു ദര്‍ഗയിലെത്തിയ ഷെറിന്‍ ഫാത്തിമ രാത്രി മുഴുവന്‍ പ്രാര്‍ഥനയുമായി കഴിഞ്ഞു. രാവിലെ ഉണര്‍ന്നുനോക്കിയപ്പോള്‍
കുഞ്ഞിനെ കാണാതെ അമ്പരന്ന അവര്‍ ഗോറിപാളയം പൊലീസില്‍ പരാതി നല്‍കി. രണ്ടാഴ്ചയോളം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കായല്‍പട്ടണം സ്വദേശി അബ്ദുല്‍ഗഫൂറാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായി. ഇന്നലെ രാവിലെ
കായല്‍പട്ടണത്തെ വീട്ടില്‍നിന്ന് ഗോറിപാളയം സി.ഐ ചിദംബരം മുരുകേശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ
തട്ടിക്കൊണ്ടുപോയ കാര്യം സമ്മതിച്ച ഇയാള്‍ തൂത്തുക്കുടിക്ക് സമീപത്തുവെച്ച് മന്ത്രവാദം
നടത്തി കുഞ്ഞിനെ തലയറുത്തുകൊന്ന് ചോര കുടിച്ചതായും തല തൂത്തുക്കുടിയില്‍തന്നെ
ഒരിടത്ത് കുഴിച്ചിട്ട ശേഷം ഉടല്‍ രാമനാഥപുരം ജില്ലയിലെ ഏര്‍വാടി ദര്‍ഗക്കു സമീപം
കുഴിച്ചിട്ടതായും പൊലീസിനോട് പറഞ്ഞു. ദോഷം നീങ്ങാനാണ് മന്ത്രവാദം നടത്തി
നരബലി നല്‍കിയത്. മൂത്ത ആണ്‍കുഞ്ഞിന്റെ രക്തം കുടിച്ചാല്‍ മന്ത്രശക്തി വര്‍ധിക്കുമെന്നും ഇയാള്‍ അവകാശപ്പെട്ടു. കൊലയാളിയെയും കൂട്ടി ഇന്നലെ വൈകീട്ട്
ഏര്‍വാടിയിലെത്തിയ പൊലീസ്, തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ കുഞ്ഞിന്റെ കുഴിച്ചിട്ട ഉടല്‍ കണ്ടെടുത്തു. തല കണ്ടെടുക്കാനായി പ്രതിയെ തൂത്തുക്കുടിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്